Saturday, April 26, 2008,1:44 pm
തുരങ്കം



രു സമുറായ്‌ ഭടന്റെ മകനായ സെങ്കായ്‌ എന്ന യുവാവ്‌ എദോ എന്ന പ്രദേശത്തുള്ള ഒരു ഓഫീസറുടെ ആശ്രിതനായി കഴിഞ്ഞുപോന്നിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഓഫീസറുടെ ഭാര്യയുമായി അയാള്‍ പ്രേമത്തിലാവുകയും അക്കാര്യം ഓഫീസര്‍ അറിയുകയും ചെയ്തു. ആ യുവാവ്‌ ആത്മരക്ഷാര്‍ത്ഥം ഓഫീസറെ കൊല്ലുകയും ഭാര്യയുമായി ഒളിച്ചോടുകയും ചെയ്തു.

അവര്‍ രണ്ടുപേരും മോഷ്ടാക്കളായി മാറി. അവളുടെ വ്യാമോഹങ്ങള്‍ നിമിത്തം അയാള്‍ ആകെ അവശനായി. ഒടുവില്‍ അയാള്‍ അവളെ ഉപേക്ഷിച്ച്‌ ബുസെന്‍ എന്ന വിദൂരപ്രദേശത്തേക്ക്‌ ഓടിപ്പോയി. അയാള്‍ അവിടെ കുറെക്കാലം ചിന്താധീനനായി അലഞ്ഞുനടന്നു. തന്റെ ഭൂതകാലത്തെക്കുറിച്ചോര്‍ത്ത്‌ അയാള്‍ ഞെട്ടി. ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു.

കുന്നിന്മുകളിലെ വഴിയിലൂടെ സഞ്ചരിക്കുന്ന ആളുകള്‍ക്ക്‌ ഇടയ്ക്കിടെ അപകടം പിണയുന്നത്‌ അയാള്‍ മനസ്സിലാക്കി. കുന്നിനു താഴെ ഒരു തുരങ്കം ഉണ്ടായാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി.

പകല്‍ സമയത്ത്‌ ഭിക്ഷ യാചിച്ച്‌ ആഹാരം സമ്പാദിച്ചു. രാത്രി മുഴുവന്‍ തുരങ്കം വെട്ടിയുണ്ടാക്കി. 30 വര്‍ഷംകൊണ്ട്‌ 2270 അടി നീളവും 20 അടി പൊക്കവും 30 അടി വീതിയുമുള്ള തുരങ്കം അയാള്‍ നിര്‍മ്മിച്ചു. തുരങ്കത്തിന്റെ പണി തീരുന്നതിനു രണ്ടു വര്‍ഷം മുന്‍പ്‌ അയാള്‍ കൊലപ്പെടുത്തിയ ഓഫീസറുടെ മകന്‍ അയാളെ കണ്ടെത്തി. പ്രതികാരം വീട്ടാനാണ്‌ അവന്‍ എത്തിയത്‌. സെങ്കായ്‌ പറഞ്ഞു:"എന്റെ ജീവിതം സ്വമനസ്സാലേ തരാം. ഈ ജോലി അവസാനിക്കട്ടെ. ഈതുരങ്കത്തിന്റെ പണി തീരുന്ന ദിവസം താങ്കള്‍ക്ക്‌ എന്നെ കൊല്ലാം."

പ്രതികാരേച്ഛുവായ ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. മാസങ്ങള്‍ കടന്നുപോയി. ചെറുപ്പക്കാരന്‍ ആകെ മടുത്തു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ അയാള്‍ തുരങ്കം പണിയില്‍ സെങ്കായിയെ സഹായിക്കാന്‍ തുടങ്ങി. ഒരു വര്‍ഷക്കാലം തുരങ്കം പണി ചെയ്തപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ സെങ്കായിയുടെ ഇച്ഛാഗതിയേയും സ്വഭാവദാര്‍ഢ്യത്തേയും കുറിച്ചു മനസ്സിലാക്കി.

തുരങ്കത്തിന്റെ പണി തീര്‍ന്നു. ആള്‍ക്കാര്‍ സുരക്ഷിതരായി സഞ്ചരിച്ചുതുടങ്ങി.

സെങ്കായ്‌ പറഞ്ഞു: "എന്റെ പണി കഴിഞ്ഞു. ഇനി എന്റെ തലയെടുത്തുകൊള്ളൂ."

"എന്റെ ഗുരുനാഥന്റെ തല ഞാന്‍ വെട്ടുന്നതെങ്ങനെ?"
ചെറുപ്പ്ക്കാരന്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു.




 
posted by zen
Permalink1 comments
,1:38 pm
മനുഷ്യത്വത്തിന്റെ കാവല്‍ഭടന്മാര്‍



യു ദ്ധത്തിലേര്‍പ്പെട്ടിരുന്ന ജപ്പാന്‍ സൈന്യത്തിലെ ചില ഓഫീസര്‍മാര്‍, ഗാസന്‍ എന്ന ആചാര്യന്റെ ക്ഷേത്രം തങ്ങളുടെ ആസ്ഥാനമായി ഉപയോഗിച്ചു. ആചാര്യന്‍ അടുക്കളക്കാരോടു പറഞ്ഞു: "ഓഫീസര്‍മാര്‍ക്ക്‌ നമ്മള്‍ കഴിക്കുന്നതുപോലെ ലളിതമായ ആഹാരം നല്‍കിയാല്‍ മതി."

ഓഫീസര്‍മാര്‍ക്ക്‌ ആചാര്യന്റെ പെരുമാറ്റം ഇഷ്ടമായില്ല. ഒരാള്‍ ആചാര്യനോട്‌ തട്ടിക്കയറി: "ഞങ്ങള്‍ ആരാണെന്നാണ്‌ നിങ്ങള്‍ കരുതുന്നത്‌? രാജ്യത്തിനുവേണ്ടി പടപൊരുതി മരിക്കുന്ന ധീരരായ യോദ്ധാക്കളാണു ഞങ്ങള്‍. അതനുസരിച്ച്‌ ഞങ്ങളോട്‌ പെരുമാറണം..."

ഗാസന്‍ ദൃഢമായി മറുപടി പറഞ്ഞു: " ഞങ്ങള്‍ ആരാണെന്നാണ്‌ താങ്കള്‍ കരുതുന്നത്‌? സകല ജീവജാലങ്ങളുടെയും രക്ഷയ്ക്കിറങ്ങിയ മനുഷ്യത്വത്തിന്റെ രക്ഷകരാണ്‌ ഞങ്ങള്‍."


 
posted by zen
Permalink0 comments
,1:19 pm
ധ്യാനവൃദ്ധ



ക്കുയിന്‍ എന്ന ആചാര്യന്‍ തന്റെ ശിഷ്യന്മാരോട്‌ ധ്യാനതത്വമറിയുന്ന ഒരു ചായക്കടക്കാരി വൃദ്ധയെപ്പറ്റി പറയാറുണ്ടായിരുന്നു.

സത്യം നേരില്‍ പരീക്ഷിക്കാനായി അവര്‍ ഒരു ദിവസം വൃദ്ധയുടെ ചായക്കടയിലെത്തി.

കണ്ടപ്പോള്‍ത്തന്നെ, ചായ കുടിക്കാനല്ല, തന്റെ ധ്യാനബോധം പരീക്ഷിക്കനാണ്‌ അവര്‍ വന്നിട്ടുള്ളതെന്ന് വൃദ്ധയ്ക്ക്‌ മനസ്സിലായി. ഓരോരുത്തരെയായി അവര്‍ കടയുടെ പിന്നിലേയ്ക്ക്‌ ക്ഷണിച്ചു.

ഒരു തീയുന്തി കൊണ്ട്‌ വൃദ്ധ ഒരോരുത്തനും നല്ല അടി കൊടുത്തു. പത്തില്‍ ഒന്‍പതുപേര്‍ക്കും വൃദ്ധയുടെ അടിയുടെ ചൂട്‌ അനുഭവിക്കേണ്ടിവന്നു.
 
posted by zen
Permalink0 comments
Thursday, April 24, 2008,10:24 am
പുളിച്ച മീസോ

ങ്കിയുടെ സന്യാസി മഠത്തിലെ കുശിനിക്കാരനായ ദെയേരിയോ വൃദ്ധനായ തന്റെ ഗുരുനാഥന്‌ ആരോഗ്യം മെച്ചപ്പ്പെടുത്താനായി ബീന്‍സ്‌, ഗോതമ്പ്‌, യീസ്റ്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കിയ പുതിയ മീസോ നല്‍കാന്‍ തീരുമാനിച്ചു. ശിഷ്യന്മാര്‍ക്കു നല്‍കിയതിനേക്കാള്‍ നല്ല മീസോ തനിക്ക്‌ വിളമ്പിയത്‌ കണ്ട്‌ ആചാര്യന്‍ ചോദിച്ചു:
"ആരാണ്‌ ഇന്നത്തെ കുശിനിക്കാരന്‍?"

ദെയേരിയോ ആചാര്യന്റെ മുന്നിലെത്തി, അദ്ദേഹത്തിന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത്‌ പുതിയ മീസോ കഴിക്കുന്നതാണ്‌ നല്ലതെന്ന് ഉപദേശിച്ചു. അദ്ദേഹം കുശിനിക്കാരനോട്‌ പറഞ്ഞു:"ഞാന്‍ ഒന്നും കഴിക്കണ്ട എന്നാണ്‌ നീ വിചാരിക്കുന്നത്‌, അല്ലേ?"
അത്രയും പറഞ്ഞ്‌ അദ്ദേഹം മുറിയില്‍ കയറി കതകടച്ചു.
വാതിലിനു പുറത്തു നിന്ന്‌ ദെയേരിയോ ഗുരുനാഥനോട്‌ മാപ്പു പറഞ്ഞു. ആചാര്യന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഗുരു അകത്തും ശിഷ്യന്‍ പുറത്തുമായി ഏഴു ദിവസം കഴിച്ചു.
ഒടുവില്‍ നിരാശയും സങ്കടവും സഹിക്കാനാവാതെ ആചാര്യനോട്‌ ശിഷ്യന്‍ വിളിച്ചു പറഞ്ഞു: "വൃദ്ധനായ ഗുരുവേ, താങ്കള്‍ക്ക്‌ കുഴപ്പമൊന്നും ഇല്ലായിരിക്കാം. പക്ഷേ ചെറുപ്പക്കാരനായ ഈ പാവം ശിഷ്യന്‌ എന്തെങ്കിലും തിന്നണം. ഭക്ഷണം കഴിക്കാതെ അവന്‌ നില്‍ക്കാന്‍ വയ്യ."
ആചാര്യന്‍ പുഞ്ചിരിച്ചു കൊണ്ട്‌ വാതില്‍ തുറന്ന് പുറത്തുവന്നു.
ആചാര്യന്‍ പറഞ്ഞു: എന്റെ ശിഷ്യന്മാര്‍ക്കു കൊടുക്കുന്ന ഭക്ഷണം തന്നെ എനിക്കും തന്നാല്‍ മതി. നീ അദ്ധ്യാപകനാവുമ്പോള്‍ ഇക്കാര്യം മറക്കരുത്‌.
 
posted by zen
Permalink0 comments
Wednesday, April 23, 2008,9:01 pm
തെറ്റും ശരിയും


ബെങ്കി എന്ന ബുദ്ധാചാര്യന്റെ ധ്യാനക്ലാസ്സുകളില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഒരിക്കല്‍ മോഷണക്കുറ്റത്തിന്‌ ഒരു വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ പിടികൂടി. കുറ്റക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അവര്‍ സംഗതി ആചാര്യന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആചാര്യന്‍ അത്‌ കാര്യമാക്കിയില്ല.


അതേ വിദ്യാര്‍ഥി വീണ്ടും മോഷണക്കുറ്റത്തിന്‌ പിടിക്കപ്പെട്ടു. അപ്പോഴും ആചാര്യന്‍ അത്‌ ഗൗരവമായെടുത്തില്ല. ആചാര്യന്റെ അനാസ്ഥ വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചു. കള്ളനെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ കൂട്ടമായി അവിടം വിട്ടുപോകുമെന്നു കാണിച്ച്‌ അവര്‍ ആചാര്യന്‌ നിവേദനം നല്‍കി.


നിവേദനം വായിച്ച ആചാര്യന്‍ എല്ലാവരേയും അരികില്‍ വിളിച്ചിട്ടു പറഞ്ഞു: "സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിയും വിവേകവും ഉള്ളവരാണ്‌. ഏതാണ്‌ തെറ്റ്‌ ഏതാണ്‌ ശരി എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളുടെ ഇഷ്ടാനുസരണം മറ്റ്‌ എവിടെയെങ്കിലും ചെന്ന്‌ നിങ്ങള്‍ക്കു പഠിക്കാം.പക്ഷേ ഈ പാവപ്പെട്ട സഹോദരന്‌ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഞാന്‍ പഠിപ്പിച്ചില്ലെങ്കില്‍ മറ്റാരാണ്‌ ഇയാളെ പഠിപ്പിക്കുക? നിങ്ങളെല്ലാം ഇവിടം വിട്ടുപോയാലും ഞാന്‍ ഇയാളെ പറഞ്ഞയയ്ക്കുകയില്ല."


മോഷ്ടാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത്‌ അയാളുടെ മുഖവും മനസ്സും കഴുകിത്തുടച്ചു.അതോടെ അയാള്‍ മോഷണശീലം എന്നേയ്ക്കുമായി ഉപേക്ഷിച്ചു.

 
posted by zen
Permalink0 comments
,7:39 pm
മരിച്ചവന്റെ മറുപടി


പില്‍ക്കാലത്ത്‌ പ്രശസ്തനായിത്തീര്‍ന്ന മാമിയാ ഒരിക്കല്‍ ഉപദേശങ്ങള്‍ക്കായി ഒരു ഗുരുവിനെ സമീപിച്ചു."ഒറ്റക്കൈയുടെ ശബ്ദം എന്താണ്‌?" ഗുരു ചോദിച്ചു.


ഒറ്റക്കൈയുടെ ശബ്ദത്തില്‍ മാത്രമാണ്‌ പിന്നീട്‌ മാമിയാ ശ്രദ്ധിച്ചത്‌. ഗുരു പറഞ്ഞു:


താങ്കള്‍ കഠിനമായി പ്രയത്നിക്കുന്നില്ല. ഭക്ഷണം, ധനം, വസ്തുവകകള്‍, പിന്നെ ആ ശബ്ദം ഇവയിലൊക്കെയാണ്‌ താങ്കള്‍ക്ക്‌ താല്‍പ്പര്യം. ഇതിനെക്കാള്‍ നല്ലത്‌ മരണമാണ്‌. എല്ലാ പ്രശ്നങ്ങള്‍ക്കും അത്‌ പരിഹാരമാവും.


അടുത്ത പ്രാവശ്യം മാമിയാ ഗുരുവിന്റെ സമീപമെത്തി. ഒറ്റക്കൈയുടെ ശബ്ദം എങ്ങനെ കാണിക്കുമെന്ന് ഗുരു ചോദിച്ചു. ഉടനേ മാമിയാ മരിച്ചവനെപ്പൊലെ താഴെ വീണു.


ഗുരു പറഞ്ഞു: ശരി, താങ്കള്‍ മരിച്ചു. പക്ഷേ, ആ ശബ്ദത്തെക്കുറിച്ച്‌ എന്തുണ്ട്‌?"


മാമിയാ മുകളിലേക്കു നോക്കി പറഞ്ഞു: 'അതിനു പരിഹാരം കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല."


ഗുരു കല്‍പ്പിച്ചു: "മരിച്ചവന്‍ സംസാരിക്കില്ല. എഴുന്നേല്‍ക്കൂ".

 
posted by zen
Permalink0 comments
,7:33 pm
മൊക്കുസെന്റെ കൈമുദ്ര

കമ്പ എന്ന പ്രദേശത്തെ ഒരു ധ്യാന ക്ഷേത്രത്തീലെ ആചാര്യനായിരുന്നു മൊക്കുസെന്‍ ഹിക്കി. ഗൃഹസ്ഥാശ്രമിയായ ഒരു അനുയായി, അയാളുടെ ഭാര്യയുടെ പിശുക്കിനെപ്പറ്റി ആവലാതിപ്പെട്ടു. മൊക്കുസെന്‍ അയാളുടെ ഭാര്യയെ കാണാന്‍ ചെന്നു.അദ്ദേഹം മുഷ്ടി ചുരുട്ടി ആ സ്ത്രീക്കു നേരെ പിടിച്ചു.

അദ്ഭുതത്തോടെ ആ സ്ത്രീ ചോദിച്ചു:"അതുകൊണ്ട്‌ താങ്കള്‍ എന്താണ്‌ അര്‍ഥമാക്കുന്നത്‌?"

"എന്റെ മുഷ്ടി എപ്പോഴും ഇങ്ങനെയേ ഇരിക്കൂ എന്നു വിചാരിക്കൂ. അതിനെ എന്തു പറയും?"

"വൈകല്യം." സംശയമില്ലാതെ ആ സ്ത്രീ പറഞ്ഞു.മൊക്കുസെന്‍ മുറുക്കിപ്പിടിച്ച കൈ തുറന്ന് അവരുടെ നേരെ പിടിച്ചു.

"എപ്പോഴും ഇങ്ങനെയേ ഇരിക്കൂ എന്നു വിചാരിക്കൂ. അപ്പോഴോ?"

"മറ്റൊരു തരത്തിലുള്ള വൈകല്യം."

"ഇത്രയും മനസ്സിലായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നല്ലൊരു ഭാര്യയായിരിക്കും." ഇത്രയും പറഞ്ഞ്‌ അദ്ദേഹം മടങ്ങിപ്പോയി.

ആചാര്യന്‍ വന്നുപോയതിനു ശേഷം വേണ്ടതുപോലെ ചെലവഴിക്കാനും ഒപ്പം സമ്പാദിക്കാനും ആ സ്ത്രീ ശീലിച്ചു.
 
posted by zen
Permalink0 comments
,7:27 pm
പ്രേതം


യുവതിയായ ഭാര്യ രോഗം പിടിച്ചു മരിക്കാറായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: "നിങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. നിങ്ങളെ വിട്ടുപോകാന്‍ എനിക്കു കഴിയുന്നില്ല. നിങ്ങള്‍ മറ്റൊരു സ്ത്രീയുടെ അടുത്തു പോകരുത്‌. എങ്കില്‍ പ്രേതമായി ഞാന്‍ തിരിച്ചു വരും. കുഴപ്പങ്ങള്‍ ഉണ്ടാകും."


അവള്‍ മരിച്ചു. മൂന്നു മാസക്കാലം ഭര്‍ത്താവ്‌ അവളുടെ അന്ത്യാഭിലാഷം ഓര്‍ത്തു കഴിഞ്ഞു. പിന്നീട്‌ സുന്തരിയായ ഒരു സ്ത്രീയെ കാണ്ടുമുട്ടി; അയാള്‍ അവ്ലെ പ്രേമിച്ചു. ആവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.


വിവാഹാലോചനയ്ക്കു ശേഷം ഒരു പ്രേതം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.വാക്കു പാലിക്കാത്തതില്‍ പ്രേതം അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എയാളും പ്രേമഭാജനവും തമ്മില്‍ നടക്കുന്ന എല്ല കാര്യങ്ങളും പ്രേതം എടുത്തുപറയുമായിരുന്നു. അയാള്‍ പ്രേയസിക്ക്‌ ഒരു സമ്മാനം നല്‍കിയാള്‍ പ്രേതം അതേപ്പറ്റി പറയും. അവരുടെ വര്‍ത്തമാനമ്പോലും പ്രേതം ആവര്‍ത്തിക്കും. ഇത്‌ അയാളെ വല്ലതെ അലട്ടി. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി.


അടുത്തുള്ള ഒരു ധ്യാനാചാര്യനെ ചെന്നു കാനാന്‍ ആള്‍ക്കാര്‍ അയാളെ ഉപദേശിച്ചു. ഒറ്റുവില്‍ ഗത്യന്തരമില്ലാതെ അയാള്‍ ആചാര്യനെ കാണാന്‍ ചെന്നു.


എല്ലാം കേട്ടിട്ട്‌ ആചാര്യന്‍ പറഞ്ഞു:"നിങ്ങളുടെ പഴയ ഭാര്യ പ്രേതമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാമവള്‍ക്കറിയാം.നിങ്ങള്‍ എന്തുചെയ്യുന്നു,എന്തുപറയുന്നു,ആര്‍ക്കെന്തു നല്‍കുന്നു-എല്ലാം പ്രേതം അറിയുന്നു. തീര്‍ച്ചയായും ബുദ്ദിയുള്ള പ്രേതം തന്നെയാണ്‌ അവള്‍. ആ പ്രേതത്തെ അഭിനന്ദിക്കണം.


ഇനി അവള്‍ വരുമ്പോള്‍ താങ്കള്‍ അവളോട്‌ തര്‍ക്കിക്കണം. എല്ലാം അരിയുന്ന അവളില്‍നിന്ന് യാതൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നു പറയണം. നിങ്ങലുടെ ഒരേയൊരു ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാല്‍, വിവാഹാലോചന ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക്‌ കഴിഞ്ഞുകൊള്ളാമെന്നു പറയണം."


എന്തു ചോദ്യമാണ്‌ ഞാന്‍ അവളോട്‌ ചോദിക്കേണ്ടത്‌?" അയാള്‍ ചോദിച്ചു.


ആചാര്യന്‍ പറഞ്ഞു: ഒരുപിടി അമരവിത്തെടുക്കുക. കൈയില്‍ എത്ര വിത്തുണ്ടെന്നു പറയാന്‍ അവളോട്‌ ആവശ്യപ്പെടുക. അപ്പോഴറിയാം കളി."


അടുത്ത രാത്രി പ്രേതം വീണ്ടും വന്നു. അയാള്‍ ചോദിച്ചു:"നിനക്ക്‌ എല്ലാം അറിയാം, അല്ലേ?"


"തീര്‍ച്ചയായും. എന്നു മാത്രമല്ല, ഇന്നു നിങ്ങള്‍ ധ്യാനഗുരുവിനെ കണ്ട കാര്യംകൂടി എനിക്കറിയാം."


"എങ്കില്‍ പറയൂ, ഇപ്പോള്‍ എന്റെ കൈയില്‍ എത്ര വിത്തുണ്ട്‌?"


മറുപടി പറയാന്‍ പ്രേതം ഉണ്ടായിരുന്നില്ല.

 
posted by zen
Permalink0 comments
,7:16 pm
ജീവിച്ചിരിക്കുന്ന ബുദ്ധനും കുശവനും







ധ്യാനബുദ്ധാചാര്യന്മാര്‍ ഏകാന്തമായ മുറിയില്‍ വച്ചാണ്‌ ശിഷ്യര്‍ക്ക്‌ ഉപദേശം നല്‍കിയിരുന്നത്‌. ആചാര്യനും ശിഷ്യനും ഒന്നിച്ചു നില്‍ക്കുമ്പോള്‍ ആരും അങ്ങോട്ടു കടന്നുചെല്ലാറുമില്ല.



കയോട്ടയിലെ കെനിന്‍ എന്ന ക്ഷേത്രത്തിലെ ധ്യാനാചാര്യനായിരുന്നു മൊകുറായ്‌. എല്ലാ വിഭാഗം ആള്‍ക്കാരുമായി ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം.



ഒരു കുശവന്‍ ആചാര്യനെ കാണാന്‍ സ്ഥിരമായി അവിടെ എത്തുമായിരുന്നു. അയാള്‍ മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കും; ചായ കുടിക്കും; യാത്ര പറഞ്ഞുപോകും.



ഒരു ദിവസം കുശവന്‍ ആചാര്യനെ കാണാന്‍ ചെന്നു. ആചാര്യന്‍ ഒരു ശിഷ്യന്‌ ഉപദേശം നല്‍കുവാനായി കാത്തുനില്‍ക്കുകയായിരുന്നു. അതിനാല്‍ പുറത്തു കാത്തുനില്‍ക്കാന്‍ കുശവനോട്‌ ആചാര്യന്‍ ആവശ്യപ്പെട്ടു.



കുശവന്‍ വിഷമത്തോടെ പറഞ്ഞു:"ഞാന്‍ കരുതുന്നത്‌ താങ്കള്‍ ജീവിച്ചിരിക്കുന്ന ബുദ്ധനാണെന്നാണ്‌. കല്ലുകൊണ്ടുള്ള ബുദ്ധന്‍ പോലും മുന്നിലെത്തുന്ന ആരെയും പുറത്തു പോകാന്‍ പറയില്ല. താങ്കള്‍ എന്തിനാണ്‌ എന്നെ പുറത്തു പോകാന്‍ പറയുന്നത്‌?"



ആചാര്യന്‍ കുശവനെ അവിടെ നിര്‍ത്തിയിട്ട്‌ ശിഷ്യനെക്കാണാന്‍ പുറത്തേക്കു പോയി.

 
posted by zen
Permalink0 comments
Thursday, April 17, 2008,10:06 am
നിശ്ശബ്ദക്ഷേത്രം

തൊഫുക ക്ഷേത്രത്തിലെ ആചാര്യനായിരുന്നു, സൊയ്ച്ചി. അദ്ദേഹം ഒറ്റക്കണ്ണനായിരുന്നു. പ്രബോധനത്താല്‍ അത്‌ ജ്വലിച്ചു നിന്നു.

ഇരവും പകലും പരിപൂര്‍ണ നിശ്ശബ്ദതയില്‍ മുഴുകിനില്‍ക്കുന്ന ക്ഷേത്രം. ഒരു ചെറിയ ശബ്ദം പോലും ഒരിടത്തുമില്ല. മന്ത്രങ്ങള്‍ ഉരുവിടുന്നത്‌ ആചാര്യന്‍ കര്‍ശനമായി വിലക്കിയിരുന്നു.

ധ്യാനിക്കുക എന്നതല്ലാതെ ശിഷ്യന്മാര്‍ക്ക്‌ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ഒരുനാള്‍ അടുത്തുള്ള ഒരു സ്ത്രീ ക്ഷേത്രത്തില്‍ നിന്നു മന്ത്രാരവവും മണിയൊച്ചകളും കേട്ടു.

ആചാര്യന്‍ ഈ ലോകം വിട്ടുപോയെന്ന്‌ അവര്‍ ഉറപ്പിച്ചു.
 
posted by zen
Permalink0 comments
Wednesday, April 16, 2008,8:26 pm
ഏറ്റവും വിലപിടിച്ച വസ്തു

===========================================================
സെന്‍ ഗുരുവായ സോസനോട്‌ ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു:
"ഈ ലോകത്തെ ഏറ്റവും വിലപിടിച്ച വസ്തു എന്താണ്‌?"
ഒട്ടും ചിന്തിക്കാതെ ആചാര്യന്‍ പറഞ്ഞു:
"ചത്ത പൂച്ചയുടെ തല."
ശിഷ്യന്‍ അല്‍ഭുതത്തോടെ ചൊദിച്ചു:
"അതെങ്ങനെ?"
"അതിന്റെ വില നിശ്ചയിക്കുവാന്‍ സാദ്ധ്യമല്ല", ആചാര്യന്‍ പറഞ്ഞു.
 
posted by zen
Permalink0 comments
,8:20 pm
കൊന്ന പാപം തിന്നു തീര്‍ത്തു
(000)
ധ്യാന ഗുരുവായ ഫുസേയ്ക്കും ശിഷ്യന്മാര്‍ക്കും ആഹാരം വിളമ്പാന്‍ വൈകി. ശകാരം കേള്‍ക്കേണ്ടിവന്ന കുശിനിക്കാരന്‍ പെട്ടെന്നു പോയി അടുക്കളത്തോട്ടത്തില്‍ നിന്ന്‌ ഒന്നാന്തരം പച്ചക്കറികള്‍ മുറിച്ചുകൊണ്ടു വന്നു. തിടുക്കത്തിനിടയില്‍ അയാള്‍ ഒരു പച്ചിലപ്പാമ്പുകൂടി അതില്‍ പെട്ടുപോയി. അതറിയാതെ അയാള്‍ സൂപ്പുണ്ടാക്കി.
ആചാര്യനും ശിഷ്യന്മാരും ഇത്രയും രുചികരമായ സൂപ്പ്‌ മുമ്പൊരിക്കലും കഴിചീട്ടില്ലെന്ന്‌ അഭിപ്രായം പരഞ്ഞു.
തന്റെ പാത്രത്തില്‍ പാമ്പിന്‍ തല കണ്ടപ്പോള്‍ ആചാര്യന്‍ അടുക്കളകാരനെ അടുത്തുവിളിച്ചു.
പാമ്പിന്‍തലയെടുത്തുയര്‍ത്തി അദ്ദേഹം ചോദിച്ചു: "എന്താണിത്‌"

പെട്ടെന്ന്‌ അതുവാങ്ങി തിന്നുകൊണ്ട്‌യാള്‍ പറഞ്ഞു: "നന്ദി,ഗുരുവേ.."
 
posted by zen
Permalink0 comments
,7:31 pm
കൊന്ന പാപം തിന്നു തീര്‍ത്തു








ധ്യാന ഗുരുവായ ഫുസേയ്ക്കും ശിഷ്യന്മാര്‍ക്കും ആഹാരം വിളമ്പാന്‍ വൈകി. ശകാരം കേള്‍ക്കേണ്ടിവന്ന കുശിനിക്കാരന്‍ പെട്ടെന്നു പോയി അടുക്കളത്തോട്ടത്തില്‍ നിന്ന്‌ ഒന്നാന്തരം പച്ചക്കറികള്‍ മുറിച്ചുകൊണ്ടു വന്നു. തിടുക്കത്തിനിടയില്‍ അയാള്‍ ഒരു പച്ചിലപ്പാമ്പുകൂടി അതില്‍ പെട്ടുപോയി. അതറിയാതെ അയാള്‍ സൂപ്പുണ്ടാക്കി. ആചാര്യനും ശിഷ്യന്മാരും ഇത്രയും രുചികരമായ സൂപ്പ്‌ മുമ്പൊരിക്കലും കഴിചീട്ടില്ലെന്ന്‌ അഭിപ്രായം പരഞ്ഞു. തന്റെ പാത്രത്തില്‍ പാമ്പിന്‍ തല കണ്ടപ്പോള്‍ ആചാര്യന്‍ അടുക്കളകാരനെ അടുത്തുവിളിച്ചു. പാമ്പിന്‍തലയെടുത്തുയര്‍ത്തി അദ്ദേഹം ചോദിച്ചു: "എന്താണിത്‌?"



പെട്ടെന്ന്‌ അതുവാങ്ങി തിന്നുകൊണ്ട്‌യാള്‍ പറഞ്ഞു: "നന്ദി,ഗുരുവേ.."

 
posted by zen
Permalink0 comments
,7:15 pm
ധ്യാനസംവാദം

ധ്യാനാചാര്യന്മാര്‍ ശിഷ്യന്മാരെ കുട്ടിക്കാലത്തേ സ്വാഭിപ്രായത്തില്‍ തല്‍പ്പരരാക്കാറുണ്ട്‌...അടുത്തടുത്തായി രണ്ടു ധ്യാനക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു ക്ഷേത്രത്തിലെ കുട്ടി, രാവിലെ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ അടുത്ത ക്ഷേത്രത്തിലെ കുട്ടിയെക്കണ്ടു ചോദിച്ചു:

"എവിടെപ്പോകുന്നു?"

മറ്റേ കുട്ടി പറഞ്ഞു:"കാലുകള്‍ പോകുന്നിടത്തേക്ക്‌."

ഈ മറുപടി ആദ്യത്തെ കുട്ടിയെ കുഴക്കി. അവന്‍ തന്റെ ആചാര്യനോട്‌ കാര്യം പറഞ്ഞു.

ആചാര്യന്‍ പറഞ്ഞു:" നാളെ അവനെ കാണുമ്പോള്‍ ചോദ്യം ആവര്‍ത്തിക്കണം. അവന്‍ അതേ ഉത്തരം പറഞ്ഞാല്‍, നീ ചോദിക്കണം, കാലുകള്‍ ഇല്ലെങ്കില്‍ അവന്‍ എങ്ങോട്ടു പോകുമെന്ന്‌"

പിറ്റേന്നും കുട്ടികള്‍ തമ്മില്‍ കണ്ടു. ഒന്നാമന്‍ ചോദിച്ചു:

"എങ്ങോട്ടുപോകുന്നു?"

"കാറ്റടിക്കുന്നിടത്തേക്ക്‌" രണ്ടാമന്‍ പറഞ്ഞു.

ആദ്യത്തെ കുട്ടി വീണ്ടും കുഴങ്ങി. അവന്‍ പരാജയം ആചാര്യനെ അറിയിച്ചു.

ആചാര്യന്‍ പറഞ്ഞു:

"നാളെ കാണുമ്പോള്‍ ചോദിക്കണം, കാറ്റില്ലെങ്കില്‍ അവന്‍ എങ്ങോട്ടു പോകുമെന്ന്‌."

പിറ്റേന്നും അവര്‍ തമ്മില്‍ കണ്ടു.ഒന്നാമന്‍ ചോദിച്ചു:"എങ്ങോട്ടുപോകുന്നു?"

"ചന്തയില്‍ പച്ചക്കറി വാങ്ങാന്‍" മറ്റേ കുട്ടി പറഞ്ഞു.
 
posted by zen
Permalink0 comments
Thursday, April 10, 2008,9:37 pm
ജോലി ചെയ്യാത്തവന്‌ ആഹാരമില്ല





ചൈനയിലെ ധ്യാനാചാര്യനായ ഹയാക്കുജോ എണ്‍പതു വയസ്സിലും ശിഷ്യന്മാരോടൊപ്പം പലവിധ ജൊലികളും ചെയ്യുന്നതു കണ്ട്‌ ശിഷ്യന്മാര്‍ക്ക്‌ വല്ലാത്ത പ്രയാസമായി.ആരു പറഞ്ഞാലും ആചാര്യന്‍ അനുസരിക്കുകയില്ല. അവര്‍ അദ്ദേഹത്തിന്റെ പണിയായുധങ്ങളെടുത്ത്‌ ഒളിച്ചുവെച്ചു.



അന്നേദിവസം ആചാര്യന്‍ ആഹാരം കഴിച്ചതേയില്ല. അടുത്ത്‌ ദിവസവും അതിനടുത്ത ദിവസവും അദ്ദേഹം ഒന്നും കഴിച്ചില്ല. "പണിയായുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതിന്‌ നമ്മോട്‌ പിണങ്ങിയിരിക്കുകയാണ്‌. അവ യഥാസ്ഥാനത്തു വയ്ക്കുന്നതാണ്‌ നന്ന്." ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു.



ശിഷ്യന്മാര്‍ പണിയായുധങ്ങള്‍ പഴയ സ്ഥാനത്തു തന്നെ കൊണ്ടു വെച്ചു. ആചാര്യന്‍ അന്നു പണിയെടു ത്തു. ആഹാരം കഴിക്കുകയും ചെയ്തു. വൈകിട്ട്‌ അദ്ദേഹം പറഞ്ഞു:ജോലി ചെയ്യാത്തവന്‌ ആഹാരവുമില്ല

 
posted by zen
Permalink0 comments
,8:19 pm
പകലുറക്കം

സോയന്‍ഷാകു അറുപത്തിയൊന്നാമത്തെ വയസ്സിലാണ്‌ മരിച്ചത്‌. മറ്റു ധ്യാനാചാര്യന്മാര്‍ക്കു സാധിക്കാത്ത മഹത്തായ പല തത്വങ്ങളും സ്വജീവിത സാഫല്യമായി അദ്ദേഹം നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വേനല്‍ക്കാലത്ത്‌ പകലുറങ്ങുമായിരുന്നു.
ആചാര്യന്‍ അവരുടെ പകലുറക്കം മാറ്റി.


12 വയസ്സ്‌ തികയുന്നതിനു മുന്‍പുതന്നെ സോയന്‍ തെന്‍ഡായി തത്വശാസ്ത്രത്തിലെ ഊഹാപോഹങ്ങളെക്കുറിച്ചു പഠിച്ചു കഴിഞ്ഞിരുന്നു.

ഒരു വേനല്‍ക്കാലത്ത്‌ അന്തരീക്ഷം പുകഞ്ഞുകൊണ്ടിരുന്നപ്പോള്‍, ആചാര്യന്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ കാലുകള്‍ നീട്ടിവെച്ച്‌ സോയന്‍ സുഖമായി കിടന്നുറങ്ങി.


3 മണിക്കൂറിനു ശേഷം പെട്ടെന്നുണര്‍ന്നപ്പോള്‍,ആചാര്യന്‍ കടന്നുവരുന്ന ശബ്ദം കേട്ടു.
വൈകിപ്പോയി. കവാടത്തിനു കുറുകെയാണു കിടന്നിരുന്നത്‌.

ഏതോ വിശിഷ്ടാതിഥിയുടേതുപോലെ, സോയന്റെ ശരീരത്തില്‍ തട്ടാതെ, സൂക്ഷിച്ച്‌ കാലുകള്‍ എടുത്തുവെച്ച്‌ 'എന്നോടു പൊറുക്കണം...എന്നോടു പൊറുക്കണം..' എന്നുരുവിട്ടുകൊണ്ട്‌ ആചാര്യന്‍ കടന്നു പോയി.
ആ സംഭവത്തിനു ശേഷം സോയന്‍ ഉച്ചയ്ക്കുറങ്ങിയിട്ടില്ല.
 
posted by zen
Permalink0 comments
Wednesday, April 09, 2008,5:48 pm
പ്റേമിക്കുന്നുവെങ്കില്‍ അത് പരസ്യമാക്കൂ

ഒരു ധ്യാന ബുദ്ധാചാര്യന്റെ കീഴില്‍ ഇരുപത്‌ സന്യാസിമാരും എഴൂന്‍എന്ന ഒരു സന്യാസിനിയും ധ്യാനബുദ്ധമതം പരിശീലിക്കുകയായിരുന്നു.


തല മുണ്ഡനം ചെയ്‌ത്‌, ശുഭ്‌റ വസ്‌ത്‌റങ്ങളാണ്‌ ധരിച്ചിരുന്നതെങ്കിലും അതീവ സുന്ദരിയായിരുന്നു എഴൂന്‍. പല സന്യാസിമാരും രഹസ്യമായി അവളെ സ്നേഹിച്ചിരുന്നു.


രഹസ്യമായി കണ്ടുമുട്ടണമെന്നറിയിച്ചുകൊണ്ട്‌ ഒരു സന്യാസി പ്രേമലേഖനം നല്‍കുകയും ചെയ്‌തു. എഴൂന്‍ മറുപടി നല്‍കിയില്ല. പിറ്റേദിവസം ആചാര്യന്റെ ക്ലാസ്സു കഴിഞ്ഞയുടനെ എഴൂന്‍

എഴുന്നേറ്റ്‌ തനിക്ക്‌ പ്രേമലേഖനം നല്‍കിയ സന്യാസിയെ നോക്കി പറഞ്ഞു. "താങ്കള്‍ എന്നെ ആത്മാര്‍ത്ഥമായും ആഴത്തിലും പ്രേമിക്കുന്നുവെങ്കില്‍ വരൂ... ഇപ്പോള്‍ വന്നെന്നെ ആശ്ലേഷിക്കുക. നിങ്ങളുടെ പ്രേമത്തിന്റെ ശക്തി ലോകം അറിയട്ടെ''.
 
posted by zen
Permalink1 comments
,5:33 pm
യഥാര്‍ത്ഥ അദ്ഭുതം

ബെങ്കി എന്ന ആചാര്യന്‍ ഉപദേശപ്രസംഗം

നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സദസ്യരുടെ കൂട്ടം കണ്ട്‌ ഒരു ഷിന്‍ഷു പുരോഹിതന്‌ വല്ലാത്ത അസൂയ തോന്നി. ബുദ്ധന്റെ സ്നേഹനാമങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ മോക്ഷം ലഭിക്കും എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.

ബെങ്കിയുമായി ഒരു വാദപ്രതിവാദത്തിന്‌ അദ്ദേഹം തയ്യാറായി.


ബെങ്കിയുടെ പ്രഭാഷണത്തിനിടയില്‍ പുരോഹിതന്‍ കടന്നുവന്ന് ബഹളമുണ്ടാക്കി. ബെങ്കി പ്രഭാഷണമവസാനിപ്പിച്ച്‌ കാര്യമന്വേഷിച്ചു. പുരോഹിതന്‍ പറഞ്ഞു: ഞങ്ങളുടെ വിഭാഗത്തിന്റെ പുരോഹിതന്‌ അദ്ഭുതങ്ങള്‍ പലതും കാട്ടാന്‍ സാധിക്കും. ഒരു കരയില്‍ നിന്നുകൊണ്ട്‌ നദിയുടെ മറുകരയില്‍ നില്‍ക്കുന്നയാളുടെ കൈയ്യിലുള്ള കടലാസ്സില്‍ ദൈവനാമം എഴുതാന്‍ അദ്ദേഹത്തിനു സാധിക്കും. അത്തരം അദ്ഭുതങ്ങള്‍ കാട്ടാന്‍ താങ്കള്‍ക്കു സാധിക്കുമോ?


ബെങ്കി മൃദുവായി പറഞ്ഞു:താങ്കളുടെ ആചാര്യന്‌ അത്തരം വിദ്യകളെല്ലാം കാട്ടാന്‍ കഴിഞ്ഞേക്കും. പക്ഷേ, ധ്യാനബുദ്ധമതക്കരുടെ രീതി അതല്ല. എനിക്കു ചെയ്യാന്‍ സാധിക്കുന്ന അദ്ഭുതം ഇത്രമാത്രം: വിശക്കുമ്പോള്‍ ഞാന്‍ ആഹാരം കഴിക്കുന്നു. ദാഹിക്കുമ്പോള്‍ കുടിക്കുന്നു
 
posted by zen
Permalink0 comments
Tuesday, April 01, 2008,8:32 pm
മനസ്സില്‍ ഒരു കല്ല്‌

ചൈനയിലെ ഹോഗന്‍ എന്ന സെന്‍ ഗുരു ഒരു ചെറിയ ക്ഷേത്രത്തില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സഞ്ചാരികളായ നാലു സന്യാസിമാര്‍ അവിടെ എത്തുകയും ക്ഷേത്രത്തിനു മുന്നില്‍ തീ കൂട്ടാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു.

അവര്‍ തീ കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ വ്യക്തിനിഷ്ഠതയെക്കുറിച്ചും വസ്തുനിഷ്ഠതയെക്കുറിച്ചും തര്‍ക്കിക്കുന്നത്‌ ഹോഗന്‍ കേട്ടു.അദ്ദേഹവും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. അദ്ദേഹം ചോദിച്ചു: "അതാ നോക്കൂ, ഒരു വലിയ കല്ല്‌.അത്‌ നിങ്ങളുടെ മനസ്സിനകത്തോ പുറത്തോ?"

സന്യാസിമാരില്‍ ഒരാള്‍ പറഞ്ഞു: ബുദ്ധമത വീക്ഷണത്തില്‍ എല്ലാം മനസ്സിന്റെ വസ്തുനിഷ്ഠതയാണ്‌.അതിനാല്‍ കല്ല്‌ എന്റെ മനസ്സിനുള്ളിലാണ്‌."

ഹോഗന്‍ പറഞ്ഞു: "നിങ്ങളുടെ തലയ്ക്ക്‌ വല്ലാത്ത കനം തോന്നുമല്ലോ, ഈ വലിയ കല്ല്‌ മനസ്സില്‍ ചുമന്നു നടന്നാല്‍..."
 
posted by zen
Permalink1 comments
-->