Wednesday, October 31, 2007,9:27 pm
കോപം

ബെല്ലി എന്ന ആചാര്യനോട്‌ ഒരു വിദ്യാര്‍ത്ഥി വന്നു പറഞ്ഞു.''ഗുരോ എനിക്ക്‌ അടക്കാനാവാത്ത കോപം വരാറുണ്ട്‌‌. അത്‌ എങ്ങനെയാണ്‌ മാറ്റേണ്ടത്‌?''
ആചാര്യന്‍ പറഞ്ഞു ''വിചിത്രമായിരിക്കുന്നല്ലോ. ശരി. എനിക്കൊന്നു കാട്ടിത്തരു''.
ിദ്യാര്‍ത്ഥി പറഞ്ഞു ''ഇപ്പോള്‍ അതു കാട്ടിത്തരാന്‍ എനിക്കാവില്ല''.
ആചാര്യന്‍ ചോദിച്ചു. ''എന്നെ കാണിക്കാന്‍ തനിക്കെപ്പോള്‍ സാധിക്കും?''
''അത്‌ അവിചാരിതമായിട്ടാണ്‌ ഉണ്ടാകുന്നത്‌''. ശിഷ്യന്‍ വല്ലാതെയായി.ആചാര്യന്‍ പറഞ്ഞു. ''എങ്കില്‍ അത്‌‌ തന്റെ യഥാര്‍ത്‌ സ്വഭാവമല്ല. ആയിരുന്നെങ്കില്‍ അത്‌ എപ്പോള്‍ വേണമെങ്കിലും എന്നെ കാണിക്കാന്‍ കഴിഞ്ഞേനേ. താന്‍ ജനിച്ചപ്പോള്‍ തനിക്കതുണ്ടായിരുന്നില്ല. തന്റെ മാതാപിതാക്കള്‍ തന്നതുമല്ല. ചിന്തിക്കൂ''
 
posted by zen
Permalink0 comments
Monday, October 29, 2007,9:20 pm
ഓരോ നിമിഷവും വിലപ്പെട്ട രത്നം
രു ധനികന്‍ തകുവന്‍ എന്ന ധ്യാനാചാര്യനോട്‌ സമയം എങ്ങനെ ചെലവാക്കണമെന്ന്‌ ചോദിച്ചു. ഓഫീസ്‌ കാര്യങ്ങളില്‍ ശ്രദ്ധിച്ചും മറ്റുള്ളവരുടെ സന്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ ദിനങ്ങള്‍ വിരസങ്ങളായി തീരന്നിരിക്കുന്നുവെന്നും അയാള്‍ അറിയിച്ചു. ആചാര്യന്‍ എട്ടു വാക്കുകളുള്ള ഒരു കവിത എഴുതി അയാള്‍ക്ക്‌ നല്‍കി.
ഈ ദിനം ഇനി വരില്ല
ഓരോ നിമിഷവും വിലപ്പെട്ട രത്നം
 
posted by zen
Permalink0 comments
Saturday, October 20, 2007,2:51 pm
മൌനവ്രതം



പ്പാനില്‍ ധ്യാനബുദ്ധമതം പ്രചരിക്കുന്നതിനു മുമ്പ്‌ തെണ്ടായി പ്രസ്ഥാനത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ധ്യാനം പഠിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ നാലുപേര്‍ ഒരാഴ്‌ച മനവ്രതം ആചരിക്കാന്‍ തീരുമാനിച്ചു.ആദ്യദിവസം എല്ലാപേരും നിശ്ശബ്ദരായിരുന്നു. ധ്യാനം നിര്‍ബാധം തുടര്‍ന്നു.

രാത്രിയായി. എണ്ണവിളക്കുകള്‍ മുനിഞ്ഞുകത്തിക്കൊണ്ടിരുന്നു.

ഒരുത്തന്‍ പറഞ്ഞു. ''ആ വിളക്കുകള്‍ ഇങ്ങോട്ടെടുക്കൂ.''

ഒന്നാമന്‍ സംസാരിക്കുന്നതു കേട്ട്‌ രണ്ടാമന്‍ അമ്പരന്നു പറഞ്ഞു. ''നമ്മള്‍ ‍സംസാരിക്കരുതെന്നാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌.''

മൂന്നാമന്‍ പറഞ്ഞു ''രണ്ടു വിഡ്‌ഢികള്‍ എന്തിനാണ്‌ സംസാരിക്കുന്നത്‌?''

ശേഷിച്ചവന്‍ ഉറക്കെ പറഞ്ഞു ''ഞാന്‍ മാത്രമാണ്‌ സംസാരിക്കാത്തവന്‍''
 
posted by zen
Permalink0 comments
Thursday, October 18, 2007,7:02 pm
വിധിയുടെ കൈകളില്‍



പ്പാനിലെ നൊബുനഗ എന്ന സൈന്യാധിപന്‍ തന്റെ സൈന്യത്തേക്കാള്‍ പത്തിരട്ടി വരുന്ന ശത്രു സൈന്യത്തെ ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചു. വിജയിക്കുമെന്ന്‌ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടായിരുന്നു.

പക്ഷേ സൈനികര്‍ക്ക്‌ സംശയമായിരുന്നു.യുദ്ധത്തിനു പോകവെ വഴിയില്‍ കണ്ട ക്ഷേത്രത്തിനു മുമ്പില്‍ നിന്നുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ''ഞാന്‍ ക്ഷേത്രത്തില്‍ കയറിയിട്ടു വന്ന്‌ ഒരു നാണയമിടാം. തലയാണു വരുന്നതെങ്കില്‍ നമ്മള്‍ വിജയിക്കും, വാലാണെങ്കില്‍ തോല്‌ക്കും. വിധി നമ്മെയെല്ലാം അതിന്റെ കൈയില്‍ ഒതുക്കിയിരിക്കുന്നു.''

നൊബുനഗ ക്ഷേത്രത്തില്‍ കടന്ന്‌ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. തിരികെ വന്ന്‌ ഒരു നാണയം മുകളിലേക്കിട്ടു- തല തന്നെ! ഭടന്മാര്‍ക്ക്‌ യുദ്ധം ചെയ്യാന്‍ ആവേശമായി.

അവര്‍ യുദ്ധത്തില്‍ വിജയിച്ചു.

യുദ്ധത്തിനുശേഷം ഒരനുചരന്‍ അദ്ദേഹത്തോടു പറഞ്ഞു. ''വിധിയുടെ കൈമാറ്റാന്‍ ആര്‍ക്കും സാദ്ധ്യമല്ല''.

രണ്ടുവശവും തലയുള്ള നാണയം എടുത്തുകാട്ടിയിട്ട്‌ നൊബുനഗ പറഞ്ഞു.

''തീര്‍ച്ചയായും സാദ്ധ്യമല്ല.''
 
posted by zen
Permalink1 comments
Wednesday, October 17, 2007,5:32 pm
സ്വര്‍ഗ്ഗവാതിലുകള്‍
നൊബുഷിഗ എന്ന സമുറായി ഭടന്‍ ഹക്കുയിന്‍ എന്ന അാചാര്യനോടു ചോദിച്ചു. ``യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ?''അാചാര്യന്‍ ചോദിച്ചു. ``താങ്കള്‍ ആരാണ്‌''?``ഞാന്‍ ഒരു ഭടന്‍'' അയാള്‍ മറുപടി പറഞ്ഞു.``താങ്കള്‍ ഒരു ഭടന്‍! എാതു ഭരണാധികാരിയാണ്‌ താങ്കളെ ഒരു രക്ഷകനായി നിയമിച്ചത്‌? തന്റെ മുഖം ഒരു തെണ്ടിയുടേതു പോലുണ്ട്‌.``നൊബുഷിഗെ കോപത്താല്‍ വിറച്ചു. ഉറയില്‍ നിന്നു വാള്‍ ഊരാന്‍ തുടങ്ങി.അാചാര്യന്‍ പറഞ്ഞുകൊണ്ടിരുന്നു.``താങ്കള്‍ക്ക്‌ ഒരു വാളുണ്ടോ? എന്റെ തലയെടുക്കാന്‍ അതു വേണമെന്നില്ല.''ഭടന്‍ വാള്‍ ഉറയില്‍ നന്നെടുത്തു കഴിഞ്ഞപ്പോള്‍ ഹക്കുയിന്‍ പറഞ്ഞു. ``ഇവിടെ നരക വാതില്‍ തുറക്കുന്നു.''ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ അാചാര്യന്റെ അചഞ്ചലതയും ധീരതയും കണ്ട്‌ ലജ്ജിച്ച്‌ വാള്‍ ഉറയിലിട്ടു.``ഇതാ ഇവിടെ സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു.''
 
posted by zen
Permalink0 comments
-->