Monday, October 25, 2010,2:55 pm
എ. അയ്യപ്പനെക്കുറിച്ച് വി. പി. ശിവകുമാര്‍
എ. അയ്യപ്പന്‍റെ കാവ്യവ്യക്തിത്വം അനാവരണം ചെയ്യുന്ന ഒരു കുറിപ്പ്
1980കളുടെ മദ്ധ്യത്തില്‍ വി. പി. ശിവകുമാര്‍ എഴുതിയിട്ടുണ്ട്.
1999ല്‍ തെറ്റാടി പുന:സിദ്ധീകരിച്ച ആ കുറിപ്പ്
ഇവിടെ വായിക്കാം.



 
posted by zen
Permalink1 comments
Friday, July 25, 2008,7:06 pm
തെറ്റാടി: 36 ബുദ്ധകഥകള്‍



 
posted by zen
Permalink0 comments
Saturday, June 14, 2008,6:54 pm

1997 ഡിസംബറില്‍ തെറ്റാടി മാസികയുടെ പ്രത്യേക പതിപ്പ്‌ "സെന്‍:മുപ്പത്തിയാറ്‌ ബുദ്ധകഥകള്‍" പുറത്തിറക്കി. ഹൈസ്കൂള്‍/കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സെന്‍ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ പതിപ്പ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്‌ തെറ്റാടിയുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ ഓര്‍മിക്കപ്പെടേണ്ട അനുഭവമായിത്തീര്‍ന്നു. ഈ പുസ്തകം വായിച്ച പല സുഹൃത്തുക്കളും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഈ പതിപ്പിനെ അനുസ്മരിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.ഒരു ബസ്‌യാത്രയ്ക്കിടയില്‍ ചിത്രകാരനായ സുബിന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളോടെ പുറത്തിറങ്ങിയ ആ പതിപ്പിന്റെ കുതൂഹലം പങ്കുവെച്ചു.ഒരു പാതിരായ്ക്ക്‌ വൈകി എത്തിച്ചേര്‍ന്ന ബസ്സില്‍ നിന്നിറങ്ങി നടക്കുമ്പോള്‍, വഴിക്ക്‌ പ്രേമിനെക്കണ്ടു. നല്ല ഫിറ്റായിരുന്നു... സെന്‍ കഥാ പതിപ്പിനെക്കുറിച്ച്‌ പ്രേം സംസാരിച്ചു. ആ വായന തന്നെ സെന്നി ലേക്ക്‌ കൂടുതല്‍ അടുപ്പിച്ചെന്നും ഓഷോയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പ്രേം പറഞ്ഞു. ആ സംഭാഷണം രാത്രിയില്‍ നീണ്ടുപോയി. അപ്പോള്‍ തോന്നിയതാണ്‌ സെന്‍ കഥകള്‍ നെറ്റിലൂടെ ലഭ്യമാക്കണമെന്നത്‌.കഥകള്‍ മാത്രമല്ല, സെന്‍ സംബന്ധിയായ വ്യത്യസ്ത വീക്ഷണങ്ങളും. തിരുവനന്തപുരത്ത്‌ സെന്നില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത്‌ വൈ. സജിയോടും മറ്റും ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു.ചിലര്‍ക്കെങ്കിലും തോന്നിക്കാണും, എന്തുകൊണ്ടാണ്‌ പിശുക്കിപ്പിശുക്കി വല്ലപ്പോഴുമുള്ള പോസ്റ്റിംഗ്‌? ഒന്നേ മറുപടിയുള്ളൂ...സ്വന്തമായി കംപ്യൂട്ടറില്ലാതെ, കംപ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാതെ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്‌ ഇങ്ങനെയേ തുടരാനാവൂ. തിരുവനന്തപുരത്തെ നെറ്റ്‌ കഫേകള്‍ ഇങ്ങനെയൊരു ബ്ലോഗ്‌ സാദ്ധ്യമാക്കി.ക്ഷമിക്കണം, ഈ പേജിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ ഒരു ബ്ലോഗര്‍ അല്ല. ബ്ലോഗെഴുത്ത്‌ ശരിക്കും ഒരു ഓണ്‍ലൈന്‍ ഡയറിയായിരുന്നപ്പോള്‍ത്തന്നെ അതിന്റെ സാമൂഹ്യ വിതാനങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്ന നിരവധിയാളുകളില്‍ ഒരാള്‍ മാത്രം.പെട്ടെന്നോര്‍ത്തുപോകുന്നു. ചില വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കൈലാഷ്‌നാഥുമായി സംസാരിച്ചിരിക്കുകയായിരുന്നു.(അക്കാലത്ത്‌ മലയാളം ബ്ലോഗിംഗ്‌ പ്രചാരമോ കുപ്രചാരമോ നേടിയിരുന്നില്ല). ബോസ്റ്റ്‌മെഷീന്‍ []എട്ടാം പതിപ്പ്‌ പുറത്തിറക്കിയതിന്റെ സന്തോഷത്തിലായിരുന്നു കൈലാഷ്‌.മലയാളപ്രസിദ്ധീകരണങ്ങളോ കേരളത്തിലെ ബ്ലോഗെഴുത്തുകാരോ കാണാതിരുന്നത്‌ ആകാശവാണി കേള്‍പ്പിച്ചു. കൈലാഷിന്റെ ബ്ലോഗ്‌. ബ്ലോഗ്‌ വായനയുടെ തുടക്കത്തില്‍ അതിന്റെ സാധ്യതകളെ അമ്പരപ്പോടെ വെളിപ്പെടുത്തിയ വെയ്‌ര്‍ ഈസ്‌ റയീദ്‌ എന്ന ബ്ലോഗ്‌ ഓര്‍ക്കുന്നു...പിന്നീട്‌ The Clantenstien Dairy of an Ordinary Iraqi
എന്ന പേരില്‍ ഇത്‌ പുസ്തകമായി.

നന്ദി.ഈ വഴി ഒരു തവണയെങ്കിലും കടന്നു പോയ ഓരോ വായന/നോട്ടക്കാരനും വായന/നോട്ടക്കാരിക്കും.

 
posted by zen
Permalink0 comments
Thursday, June 12, 2008,8:47 pm
...
 
posted by zen
Permalink0 comments
Monday, June 02, 2008,5:29 pm
വിവാദം




ബുദ്ധക്ഷേത്രങ്ങളില്താമസിക്കുന്ന സന്യാസിമാരെ വിവാദത്തില്തോല്പ്പിച്ചാല്സഞ്ചാരികളായ സന്യാസിമാര്ക്ക്താമസസൗകര്യം ലഭിക്കുമായിരുന്നു. വിവാദത്തില്തോറ്റാല്അവിടം വിട്ടു പോകേണ്ടതുതന്നെ.



ജപ്പാന്റെ വടക്കന്ദേശത്ത്ഒരു ബുദ്ധക്ഷേത്രത്തില്രണ്ടു സഹോദരന്മാര്താമസിച്ചിരുന്നു. മൂത്തയാള്പണ്ഡിതനായിരുന്നു. ഇളയവന്വിഡ്ഢിയും ഒറ്റക്കണ്ണനുമായിരുന്നു.
(**)
സഞ്ചാരിയായ ഒരു സന്യാസി താമസസൗകര്യം അന്വേഷിച്ച്അവിടെയെത്തുകയും വിവാദത്തിന്വെല്ലുവിളിക്കുകയും ചെയ്തു. മൂത്ത സഹോദരന്ക്ഷീണിതനായിരുന്നതിനാല്വിവാദത്തിന്അനുജനെ പറഞ്ഞയച്ചു:
പോയി മൗനഭാഷയില്വിവാദം നടത്തൂ."


കുറേ സമയം കഴിഞ്ഞ്സഞ്ചാരിയായ സന്യാസി മൂത്ത സഹോദരനോടു പറഞ്ഞു: "താങ്കളുടെ സഹോദരന്വല്ലാത്ത മനുഷ്യന്തന്നെ.അദ്ദേഹം എന്നെ പരാജയപ്പെടുത്തി."


മൂത്ത സഹോദരന്ചോദിച്ചു: സംഭവിച്ചതെന്താണ്‌? തെളിച്ചു പറയൂ..."


സഞ്ചാരിയായ സന്യാസി പറഞ്ഞു: "ആദ്യമായി ഞാന്ഒരു വിരല്ഉയര്ത്തിക്കാട്ടി, ബോധോദയം ലഭിച്ച ബുദ്ധന്റെ പ്രതീകമായി. അപ്പോള്അദ്ദേഹം രണ്ടു വിരലുകള്ഉയര്ത്തി, ബുദ്ധനെയും ധര്മത്തെയും
സൂചിപ്പിച്ചുകൊണ്ട്‌. ഞാന്മൂന്നു വിരലുകള്ഉയര്ത്തി സംഘവുംകൂടി ഉണ്ടെന്നു സൂചിപ്പിച്ചു. എല്ലാം ഒന്നില്നിന്നു തന്നെയാണ്ഉണ്ടായതെന്നു സൂചിപ്പിച്ചുകൊണ്ട്ചുരുട്ടിയ മുഷ്ടി എന്റെ മുഖത്തേക്കു നീട്ടി. വിവാദത്തില്അദ്ദേഹം ജയിച്ചിരിക്കുന്നു. ഇവിടെ താമസിക്കുവാനുള്ള അവകാശം എനിക്കില്ല"-ഇത്രയും പറഞ്ഞ്അദ്ദേഹം യാത്രയായി.


"
അവന്എവിടെ?" സഞ്ചാരിയായ സന്യാസിയെ അന്വേഷിച്ച്അനുജന്ജ്യേഷ്ഠന്റെ അടുത്തേക്കുവന്നു.


വിവാദത്തില്നീ ജയിച്ചു"- ജ്യേഷ്ഠന്പറഞ്ഞു.


ജയിച്ചതൊന്നുമല്ല...അവനെ ഞാന്അടിച്ചു ശരിപ്പെടുത്തും."


എന്തിനെക്കുറിച്ചായിരുന്നു വിവാദം; പറയൂ."


"
അയാള്എന്നെ കണ്ടയുടനെ ഒരു വിരല്ഉയര്ത്തി. ഞാന്ഒറ്റക്കണ്ണനാണെന്നു കാട്ടി എന്നെ ആക്ഷേപിച്ചു. അപരിചിതനോട്മര്യാദയ്ക്കു പെരുമാറണമെന്നു കരുതി, അയാള്ക്ക്രണ്ടു കണ്ണുകളുണ്ടെന്ന് അഭിനന്ദിച്ച്ഞാന്രണ്ടു വിരലുകള്ഉയര്ത്തി. ഉടനെ കൊള്ളരുതാത്തവന്‍, മൂന്നു വിരലുകള്ഉയര്ത്തി രണ്ടുപേര്ക്കും കൂടി മൂന്നു കണ്ണുകളേയുള്ളൂ എന്നു കാട്ടി. എനിക്കു വല്ലാത്ത ദേഷ്യം വന്നു. മുഷ്ടി ചുരുട്ടി ഞാന്ഇടിക്കാന്ശ്രമിച്ചപ്പോഴേക്കും അയാള്ഓടി രക്ഷപ്പെട്ടു".

Labels:

 
posted by zen
Permalink0 comments
Saturday, May 03, 2008,10:39 am
എല്ലാം ഏറ്റവും നല്ലത്‌



ന്‍സാന്‍ ചന്തയിലൂടെ നടന്നുപോകുകയായിരുന്നു. അപ്പോള്‍ ഇറച്ചിക്കടക്കാരനും ഇറച്ചി വാങ്ങാന്‍ വന്നയാളും തമ്മില്‍ സംസാരിക്കുന്നത്‌ കേള്‍ക്കാനിടയായി.

ഇറച്ചി വാങ്ങാന്‍ വന്നയാള്‍ പറഞ്ഞു: "ഏറ്റവും നല്ല ഇറച്ചിക്കഷണം എനിക്കു തരണം".

ഇറച്ചിക്കടക്കാരന്‍ മറുപടി പറഞ്ഞു:എന്റെ കടയിലുള്ളതെല്ലം ഏറ്റവും നല്ലതാണ്‌. ഏറ്റവും നല്ലതല്ലാത യാതൊന്നും തന്നെ ഈ കടയിലില്ല".ഈ വാക്കുകള്‍ കേട്ട ബന്‍സന്‍ പ്രബോധിതനായി.
 
posted by zen
Permalink0 comments
Saturday, April 26, 2008,1:44 pm
തുരങ്കം



രു സമുറായ്‌ ഭടന്റെ മകനായ സെങ്കായ്‌ എന്ന യുവാവ്‌ എദോ എന്ന പ്രദേശത്തുള്ള ഒരു ഓഫീസറുടെ ആശ്രിതനായി കഴിഞ്ഞുപോന്നിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഓഫീസറുടെ ഭാര്യയുമായി അയാള്‍ പ്രേമത്തിലാവുകയും അക്കാര്യം ഓഫീസര്‍ അറിയുകയും ചെയ്തു. ആ യുവാവ്‌ ആത്മരക്ഷാര്‍ത്ഥം ഓഫീസറെ കൊല്ലുകയും ഭാര്യയുമായി ഒളിച്ചോടുകയും ചെയ്തു.

അവര്‍ രണ്ടുപേരും മോഷ്ടാക്കളായി മാറി. അവളുടെ വ്യാമോഹങ്ങള്‍ നിമിത്തം അയാള്‍ ആകെ അവശനായി. ഒടുവില്‍ അയാള്‍ അവളെ ഉപേക്ഷിച്ച്‌ ബുസെന്‍ എന്ന വിദൂരപ്രദേശത്തേക്ക്‌ ഓടിപ്പോയി. അയാള്‍ അവിടെ കുറെക്കാലം ചിന്താധീനനായി അലഞ്ഞുനടന്നു. തന്റെ ഭൂതകാലത്തെക്കുറിച്ചോര്‍ത്ത്‌ അയാള്‍ ഞെട്ടി. ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു.

കുന്നിന്മുകളിലെ വഴിയിലൂടെ സഞ്ചരിക്കുന്ന ആളുകള്‍ക്ക്‌ ഇടയ്ക്കിടെ അപകടം പിണയുന്നത്‌ അയാള്‍ മനസ്സിലാക്കി. കുന്നിനു താഴെ ഒരു തുരങ്കം ഉണ്ടായാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി.

പകല്‍ സമയത്ത്‌ ഭിക്ഷ യാചിച്ച്‌ ആഹാരം സമ്പാദിച്ചു. രാത്രി മുഴുവന്‍ തുരങ്കം വെട്ടിയുണ്ടാക്കി. 30 വര്‍ഷംകൊണ്ട്‌ 2270 അടി നീളവും 20 അടി പൊക്കവും 30 അടി വീതിയുമുള്ള തുരങ്കം അയാള്‍ നിര്‍മ്മിച്ചു. തുരങ്കത്തിന്റെ പണി തീരുന്നതിനു രണ്ടു വര്‍ഷം മുന്‍പ്‌ അയാള്‍ കൊലപ്പെടുത്തിയ ഓഫീസറുടെ മകന്‍ അയാളെ കണ്ടെത്തി. പ്രതികാരം വീട്ടാനാണ്‌ അവന്‍ എത്തിയത്‌. സെങ്കായ്‌ പറഞ്ഞു:"എന്റെ ജീവിതം സ്വമനസ്സാലേ തരാം. ഈ ജോലി അവസാനിക്കട്ടെ. ഈതുരങ്കത്തിന്റെ പണി തീരുന്ന ദിവസം താങ്കള്‍ക്ക്‌ എന്നെ കൊല്ലാം."

പ്രതികാരേച്ഛുവായ ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. മാസങ്ങള്‍ കടന്നുപോയി. ചെറുപ്പക്കാരന്‍ ആകെ മടുത്തു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ അയാള്‍ തുരങ്കം പണിയില്‍ സെങ്കായിയെ സഹായിക്കാന്‍ തുടങ്ങി. ഒരു വര്‍ഷക്കാലം തുരങ്കം പണി ചെയ്തപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ സെങ്കായിയുടെ ഇച്ഛാഗതിയേയും സ്വഭാവദാര്‍ഢ്യത്തേയും കുറിച്ചു മനസ്സിലാക്കി.

തുരങ്കത്തിന്റെ പണി തീര്‍ന്നു. ആള്‍ക്കാര്‍ സുരക്ഷിതരായി സഞ്ചരിച്ചുതുടങ്ങി.

സെങ്കായ്‌ പറഞ്ഞു: "എന്റെ പണി കഴിഞ്ഞു. ഇനി എന്റെ തലയെടുത്തുകൊള്ളൂ."

"എന്റെ ഗുരുനാഥന്റെ തല ഞാന്‍ വെട്ടുന്നതെങ്ങനെ?"
ചെറുപ്പ്ക്കാരന്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു.




 
posted by zen
Permalink1 comments
,1:38 pm
മനുഷ്യത്വത്തിന്റെ കാവല്‍ഭടന്മാര്‍



യു ദ്ധത്തിലേര്‍പ്പെട്ടിരുന്ന ജപ്പാന്‍ സൈന്യത്തിലെ ചില ഓഫീസര്‍മാര്‍, ഗാസന്‍ എന്ന ആചാര്യന്റെ ക്ഷേത്രം തങ്ങളുടെ ആസ്ഥാനമായി ഉപയോഗിച്ചു. ആചാര്യന്‍ അടുക്കളക്കാരോടു പറഞ്ഞു: "ഓഫീസര്‍മാര്‍ക്ക്‌ നമ്മള്‍ കഴിക്കുന്നതുപോലെ ലളിതമായ ആഹാരം നല്‍കിയാല്‍ മതി."

ഓഫീസര്‍മാര്‍ക്ക്‌ ആചാര്യന്റെ പെരുമാറ്റം ഇഷ്ടമായില്ല. ഒരാള്‍ ആചാര്യനോട്‌ തട്ടിക്കയറി: "ഞങ്ങള്‍ ആരാണെന്നാണ്‌ നിങ്ങള്‍ കരുതുന്നത്‌? രാജ്യത്തിനുവേണ്ടി പടപൊരുതി മരിക്കുന്ന ധീരരായ യോദ്ധാക്കളാണു ഞങ്ങള്‍. അതനുസരിച്ച്‌ ഞങ്ങളോട്‌ പെരുമാറണം..."

ഗാസന്‍ ദൃഢമായി മറുപടി പറഞ്ഞു: " ഞങ്ങള്‍ ആരാണെന്നാണ്‌ താങ്കള്‍ കരുതുന്നത്‌? സകല ജീവജാലങ്ങളുടെയും രക്ഷയ്ക്കിറങ്ങിയ മനുഷ്യത്വത്തിന്റെ രക്ഷകരാണ്‌ ഞങ്ങള്‍."


 
posted by zen
Permalink0 comments
,1:19 pm
ധ്യാനവൃദ്ധ



ക്കുയിന്‍ എന്ന ആചാര്യന്‍ തന്റെ ശിഷ്യന്മാരോട്‌ ധ്യാനതത്വമറിയുന്ന ഒരു ചായക്കടക്കാരി വൃദ്ധയെപ്പറ്റി പറയാറുണ്ടായിരുന്നു.

സത്യം നേരില്‍ പരീക്ഷിക്കാനായി അവര്‍ ഒരു ദിവസം വൃദ്ധയുടെ ചായക്കടയിലെത്തി.

കണ്ടപ്പോള്‍ത്തന്നെ, ചായ കുടിക്കാനല്ല, തന്റെ ധ്യാനബോധം പരീക്ഷിക്കനാണ്‌ അവര്‍ വന്നിട്ടുള്ളതെന്ന് വൃദ്ധയ്ക്ക്‌ മനസ്സിലായി. ഓരോരുത്തരെയായി അവര്‍ കടയുടെ പിന്നിലേയ്ക്ക്‌ ക്ഷണിച്ചു.

ഒരു തീയുന്തി കൊണ്ട്‌ വൃദ്ധ ഒരോരുത്തനും നല്ല അടി കൊടുത്തു. പത്തില്‍ ഒന്‍പതുപേര്‍ക്കും വൃദ്ധയുടെ അടിയുടെ ചൂട്‌ അനുഭവിക്കേണ്ടിവന്നു.
 
posted by zen
Permalink0 comments
-->