Friday, November 16, 2007,4:35 pm
വെളിച്ചം

ണ്ടു കാലത്ത്‌ ജപ്പാനില്‍ മുളയും കടലാസും കൊണ്ടു ണ്ടാക്കിയ മെഴുകുതിരി കത്തിക്കുന്ന വിളക്കുകള്‍ ഉപയോ ഗിച്ചിരുന്നു.


ഒരു രാത്രി അന്ധനായ ഒരാള്‍ തന്റെ സുഹൃത്തിനെ കാണാ ന്‍ പോയി.


അയാള്‍ തിരിച്ചു പോകുമ്പോള്‍ ഒരു റാന്തല്‍ വിളക്കു നല്‍കാമെന്ന്‌ സുഹൃത്ത്‌ പറഞ്ഞു.


അപ്പോള്‍ അന്ധന്‍ പറഞ്ഞു. "എനിക്കു വിളക്കു വേണ്ട. രാത്രിയും പകലും എനിക്കൊ രുപോലെ തന്നെ.''


"എനിക്കറിയാം, താങ്കള്‍ക്ക്‌ വിളക്ക്‌ അവശ്യമില്ലെന്ന്‌. പക്ഷേ താങ്കളുടെ കൈയില്‍ റാന്തല്‍ ഇല്ലെങ്കില്‍ മറ്റാരെങ്കിലും താങ്കളെ വന്നിടിക്കും. അതുകൊണ്ട്‌ ഒരു വിളക്കെടുത്തുകൊള്ളു.


'അന്ധന്‍ റാന്തലുമായി യാത്ര തിരിച്ചു. കുറേദൂരം ചെന്നപ്പോള്‍ ഒരപരിചിതന്‍ അടുത്തു വന്നു.
അന്ധന്‍ ചോദിച്ചു. "നോക്കൂ, താങ്കള്‍ എങ്ങോട്ടാണ്‌ പോകുന്നത്‌‌? ഈ റാന്തല്‍ നിങ്ങള്‍ക്ക്‌ കാണാമോ?''


താങ്കളുടെ റാന്തല്‍ അണഞ്ഞു പോയി സഹോദരാ''. അപരിചിതന്‍ മറുപടി പറഞ്ഞു
 
posted by zen
Permalink
-->